വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

പാനിക് ഡിസോര്‍ഡര്‍

പാനിക് ഡിസോര്‍ഡര്‍

22 വയസ്സ് പ്രായമുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റനോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ, മാനസികരോഗങ്ങളോ മറ്റ് ടെന്‍ഷനുകളോ ഇല്ലാത്ത ശ്രീലതയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപെട്ടു. ഇപ്പോള്‍ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം ശ്രീലത ഉടനെ തന്നെ ബസ്സില്‍ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ എത്തി. ഉടന്‍ തന്നെ ശ്രീലതയെ രക്തം, മൂത്രം, ബ്ളഡ്, ഷുഗര്‍, ഇ.സി.ജി എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും അതിലൊന്നും പ്രശ്നമില്ല എന്നു കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങള്‍ക്കുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസവാക്കുകളോടെ ശ്രീലത തിരിച്ച് ജോലിക്ക് പോകുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെത്തുടരെ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം ശ്രീലതയ്ക്ക് അനുഭവപ്പെടുകയും തന്‍മൂലം പുറത്ത് ഇറങ്ങാനുള്ള പേടി മൂലം ശ്രീലതയ്ക്ക് ജോലി രാജി വെയ്ക്കേണ്ടതായും വന്നു. തന്റെ ഹൃദയത്തിന് കഠിനമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തോന്നലാല്‍ കടുത്ത നിരാശ ബാധിച്ച ശ്രീലത നിരവധി ഡോക്ടര്‍മാരെ സന്ദര്‍ശിച്ചതിന് ശേഷം അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം ഹാര്‍ട്ട് അറ്റാക്ക് അല്ല പാനിക് അറ്റാക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടു കൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റ് ചികിത്സകള്‍ കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടുകയും എവിടേയും സധൈര്യം തനിയെ പോകുവാന്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.

Continue reading
  9445 Hits

അയ്യോ പട്ടി വരുന്നേ!!

അയ്യോ പട്ടി വരുന്നേ!!

നാല്‍പ്പതുകാരനായ ഗിരീശന്‍ കഴിഞ്ഞ കുറേ മാസമായി വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഇഷ്ടന്റെ പ്രശ്നം ഇതാണ്: വഴിയിലൂടെ നടക്കുമ്പോള്‍  പരിസരത്ത് എവിടെയെങ്കിലും പട്ടിയെ കണ്ടാല്‍ അദ്ദേഹം അസ്വസ്ഥനാകും. ആ പട്ടി തന്റെ കാലില്‍ നക്കിയോ, പട്ടിയുടെ ഉമിനീര്‍ തന്റെ കാലില്‍ പറ്റിയോ എന്നൊക്കെ അദ്ദേഹത്തിനു സംശയം ഉണ്ടാകും. പട്ടി തന്റെയടുത്ത് വന്നിട്ടില്ലെന്ന് അറിയാമെങ്കിലും എന്തോ ഒരു സംശയം മനസ്സില്‍ ബാക്കി. തുടര്‍ന്ന് ഗിരീശന്റെ നെഞ്ചിടിപ്പ് കൂടുന്നു, ശരീരം വിയര്‍ക്കുന്നു, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നു... സിനിമയില്‍ കണ്ട പേവിഷബാധയേറ്റു മരിച്ച മനുഷ്യന്റെ ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. അസ്വസ്ഥത സഹിക്കാനാകാതെ, ഗിരീശന്‍ നേരെ മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലേക്ക് വച്ചുപിടിക്കുന്നു.

Continue reading
  9102 Hits